Headline
അയർലൻഡ് അതീവ ജാഗ്രതയിൽ: 100km/h-ൽ അധികം വേഗതയുള്ള കാറ്റും വെള്ളപ്പൊക്ക സാധ്യതകളുമായി പുതിയ കൊടുങ്കാറ്റ് ഭീഷണി പ്രവചിച്ച് Met Éireann.
അയർലൻഡ് അതീവ ജാഗ്രതയിൽ: 100km/h-ൽ അധികം വേഗതയുള്ള കാറ്റും വെള്ളപ്പൊക്ക സാധ്യതകളുമായി പുതിയ കൊടുങ്കാറ്റ് ഭീഷണി പ്രവചിച്ച് Met Éireann.
അക്രമാസക്തമായ ആകാശ അടിപിടിക്ക് ശേഷം ഡബ്ലിൻ എയർപോർട്ടിൽ Ryanair വിമാനത്തിലേക്ക് ഗാർഡൈ ഇരച്ചുകയറി.
അക്രമാസക്തമായ ആകാശ അടിപിടിക്ക് ശേഷം ഡബ്ലിൻ എയർപോർട്ടിൽ Ryanair വിമാനത്തിലേക്ക് ഗാർഡൈ ഇരച്ചുകയറി.
ഡബ്ലിൻ തെരുവിലെ തീപിടിത്തം: സൗത്ത് സർക്കുലർ റോഡിൽ പുലർച്ചെയുണ്ടായ തീവെപ്പ് ആക്രമണത്തിൽ നിരവധി കാറുകൾ കത്തിനശിച്ചു.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ അയർലൻഡ് 1.7 ബില്യൺ യൂറോയുടെ പ്രതിരോധനിക്ഷേപം പ്രഖ്യാപിച്ചു.
മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ അയർലൻഡ് 1.7 ബില്യൺ യൂറോയുടെ പ്രതിരോധനിക്ഷേപം പ്രഖ്യാപിച്ചു.
ഐറിഷ് കടലിലെ നിഗൂഢമായ 'ഡാർക്ക് വെസ്സൽ' സെലെൻസ്കിയുടെ ഡബ്ലിൻ വിമാനത്തിന് സമീപമുണ്ടായ ഡ്രോൺ സംഭവവുമായി ബന്ധമോ?
ഐറിഷ് കടലിലെ നിഗൂഢമായ ‘ഡാർക്ക് വെസ്സൽ’ സെലെൻസ്കിയുടെ ഡബ്ലിൻ വിമാനത്തിന് സമീപമുണ്ടായ ഡ്രോൺ സംഭവവുമായി ബന്ധമോ?
അയർലൻഡ് 'സൂപ്പർ ഫ്ലൂ' വ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണി; ശ്രദ്ധിച്ചില്ലേഗിൽ പണി കിട്ടും
അയർലൻഡ് ‘സൂപ്പർ ഫ്ലൂ’ വ്യാപനം ക്രിസ്മസ് ആഘോഷങ്ങൾക്ക് ഭീഷണി; ശ്രദ്ധിച്ചില്ലേഗിൽ പണി കിട്ടും
അയർലൻഡിന് ഇക്കൊല്ലവും വൈറ്റ് ക്രിസ്മസ് ഇല്ല; Met Éireann
അയർലൻഡിന് ഇക്കൊല്ലവും വൈറ്റ് ക്രിസ്മസ് ഇല്ല; Met Éireann
HSE 2025-2030 Health Strategy അനാവരണം ചെയ്തു; ഇനി പുതിയ തന്ത്രങ്ങൾ
HSE 2025-2030 Health Strategy അനാവരണം ചെയ്തു; ഇനി പുതിയ തന്ത്രങ്ങൾ
അയർലൻഡ് വിദ്യാർത്ഥി വിസകൾ പൊളിച്ചെഴുതുന്നു: 10,000 യൂറോയുടെ സാമ്പത്തിക ഭദ്രത തെളിയിക്കണം
അയർലൻഡ് വിദ്യാർത്ഥി വിസകൾ പൊളിച്ചെഴുതുന്നു: 10,000 യൂറോയുടെ സാമ്പത്തിക ഭദ്രത തെളിയിക്കണം

ഫുട്ബോൾ എടുക്കാൻ ശ്രമിക്കവെ ഡോണഗലിൽ രണ്ട് കൗമാരക്കാരൂടെ ദാരുണ മരണം

കൗണ്ടി ഡോണഗലിലെ തീരദേശ പട്ടണമായ ബുൻക്രായിൽ , 2025 മെയ് കടലിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിക്കവെ  നൈജീരിയയിൽ നിന്നുള്ള എമ്മാനുവൽ ഫാമിലോല (16), സിംബാബ്‌വേയിൽ നിന്നുള്ള മാറ്റ് സിബന്ദ (18) എന്നീ കൗമാരക്കാർ മുങ്ങിമരിച്ചു. നെഡ്സ് പോയിന്റിന് സമീപം വൈകിട്ട് 4:00 മണിയോടെ നടന്ന ഈ സംഭവത്തെ നാട്ടുകാർ “ഹൃദയഭേദകമായ ദുരന്തം” എന്ന് വിശേഷിപ്പിച്ചു. ഐറിഷ് കോസ്റ്റ് ഗാർഡ്, ലഫ് സ്വില്ലി RNLI, Gardaí, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ ഉൾപ്പെട്ട ഒരു ബഹുഏജൻസി തന്നെ രക്ഷാപ്രവർത്തനം നടന്നത്തിയിരുന്നു.

സംഭവത്തിന്റെ വിശദാംശങ്ങൾ

ബുൻക്രാനയിലെ വിവിധ ഇന്റർനാഷണൽ പൊട്ടക്ഷൻ അക്കോമഡേഷൻ സർവീസസ് (IPAS) കേന്ദ്രങ്ങളിൽ താമസിക്കുന്ന ഈ കൗമാരക്കാർ, ബീച്ചിൽ ഫുട്ബോൾ കളിക്കവെ പന്ത് വെള്ളത്തിൽ വീണു. മൂന്ന് യുവാക്കൾ പന്ത് എടുക്കാൻ കടലിൽ ഇറങ്ങി, എന്നാൽ 19 വയസ്സുള്ള ഒരാൾ മാത്രമാണ് ശക്തമായ തിരയിൽ നിന്നും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട കുട്ടി ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. എമ്മാനുവലിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മെയ് 11-ന് പുലർച്ചെ മരണമടഞ്ഞു. മാറ്റിന്റെ മൃതദേഹം ഗ്രീൻകാസിൽ കോസ്റ്റ്ഗാർഡ് രാത്രി 9:00 മണിയോടെ കണ്ടെടുത്തു, സംഭവസ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചതായി വ്യക്തമാക്കി.

Lough Swilly ലൈഫ്ബോട്ടിന്റെ RNLI പ്രസ് ഓഫീസർ ജോ ജോയ്സ്, രക്ഷാപ്രവർത്തനം കാണാൻ നിന്ന കുടുംബങ്ങളുടെ “ഭയാനകമായ ദൃശ്യങ്ങൾ” വിവരിച്ചു. മാറ്റിന്റെ അമ്മ ബോണി, എമ്മാനുവലിന്റെ അമ്മ ഗ്ലോറി എന്നിവർ അഗാധമായ ദുഃഖത്തിലാണ്. ബുൻക്രാന പിയറിൽ മാറ്റിന് ഒരു വൈദികൻ അന്ത്യകർമ്മങ്ങൾ നൽകി. മെയ് 11-ന് സെന്റ് മേരീസ് ഓറേറ്ററിയിൽ ബിഷപ്പ് ഡോണൽ മക്കിയോൺ നയിച്ച ദുഖപ്രാർത്ഥനയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ബുൻക്രാനയിലെ സമൂഹത്തിന്റെ ഐക്യം പ്രശംസനീയമാണെന്നു രക്ഷാ പ്രവർത്തനതെ പ്രശംസിച്ച്  ബിഷപ്പ് മക്കിയോൺ പറഞ്ഞു.

വിദ്യാർത്ഥിയായ എമ്മാനുവൽ, വിദേശകാര്യ വകുപ്പിന്റെ ഗ്ലോബൽ അയർലൻഡ് യംഗ് ലീഡേഴ്സ് പ്രോഗ്രാമിൽ വർക്ക് എക്സ്പീരിയൻസ് പൂർത്തിയാക്കിയ ആളായിരുന്നു. ക്രാന കോളേജിൽ ലീവിംഗ് സർട്ടിഫിക്കറ്റിന് തയ്യാറെടുക്കുന്ന മാറ്റ്, “നിശ്ചയദാർഢ്യമുള്ളവനും” “ബഹുമാനമുള്ളവനും” ആയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. രണ്ട് സ്കൂളുകളിലും ക്രിട്ടിക്കൽ ഇൻസിഡന്റ് പ്ലാനുകൾ സജീവമാക്കി, കൗൺസലിംഗ് വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തു.

Lough Swilly കടലിന്റെ ശക്തമായ ഒഴുക്കുകളുടെ അപകടത്തെ ഈ ദുരന്തം എടുത്തുകാണിക്കുന്നു. ബുൻക്രാനയിൽ സമാനമായ സംഭവങ്ങളുടെ ചരിത്രമുണ്ടെന്ന് ഫാ. ഫ്രാൻസിസ് ബ്രാഡ്‌ലി ഓർമ്മിപ്പിച്ചു. അഭയാർത്ഥികളെ പിന്തുണയ്ക്കുന്ന എക്സ്ചേഞ്ച് കമ്മ്യൂണിറ്റി സെന്റർ, കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, സംസ്കാര ചെലവുകൾക്കായി ഫണ്ട് ശേഖരിക്കുന്നുണ്ട്.

എമ്മാനുവലിന്റെയും മാറ്റിന്റെയും മരണം ബുൻക്രാനയെ ദുഃഖത്തിൽ മുക്കിയിരിക്കുന്നു. സമൂഹത്തിന്റെ ഐക്യവും അടിയന്തര സേവനങ്ങളുടെ പ്രവർത്തനവും പ്രശംസനീയമാണെങ്കിലും, ജലസുരക്ഷാ ബോധവൽക്കരണത്തിന്റെ ആവശ്യകത ഈ ദുരന്തം എടുത്തുകാണിക്കുന്നു. മലയാളി സമൂഹം ഉൾപ്പെടെയുള്ള ഡോണഗലിന്റെ പ്രവാസികൾ, ഈ കുടുംബങ്ങൾക്ക് പിന്തുണയുമായി ഒപ്പം നിൽക്കുന്നു.

error: Content is protected !!