Headline
നാറ്റോ രാജ്യത്തെ അക്രമിച്ചു് റഷ്യ. ഇത് അടുത്ത ലോകമഹായുദ്ദമോ? ഡ്രോൺ പതിച്ചു ജനവാസ കേന്ദ്രത്തിൽ രണ്ടുപേർക്ക് പരിക്ക്
ഗാൽവേയിലെ IPAS കേന്ദ്രത്തിന് സമീപം യുവതി കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി ഗാർഡ
അയർലണ്ടിൽ ഇരുപതോളം സ്കൂളുകൾക്ക് നേരെ കൂട്ടക്കൊല ഭീഷണി; ജാഗ്രതയോടെ അധികൃതർ
അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും കുതിച്ചുയരും; ബജറ്റ് പ്രവചനങ്ങൾ തിരുത്തി ധനകാര്യമന്ത്രി സൈമൺ ഹാരിസ്
പ്രവാസി മലയാളികൾക്ക് വീണ്ടും അഭിമാന നിമിഷം; മലയാളി രാജേഷ് അലക്സാണ്ടർ പീസ് കമ്മീഷണറായി നിയമിതനായി
കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അയർലണ്ടിന് വീണ്ടും പരാജയം; 2030-ഓടെ നിശ്ചയിച്ച പരിധിയേക്കാൾ അമിതമായി മലിനീകരണം തുടരുമെന്ന് EPA
ഡബ്ലിനിൽ സുരക്ഷാ ജീവനക്കാരുടെ മർദ്ദനമേറ്റ് കോംഗോ സ്വദേശി മരിച്ച സംഭവം: ‘നീതി വേണം’ എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം
അയർലണ്ടിൽ ചൂട് റെക്കോർഡുകളിലേക്ക്; താപനില 28 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ കടുത്ത കാലാവസ്ഥാ വ്യതിയാനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മറവിൽ വൻ പിരിച്ചുവിടൽ; ‘എഐ-വാഷിങ്’ ആരോപണങ്ങൾക്കിടെ അയർലണ്ടിൽ 350 ഓളം ജോലികൾ വെട്ടിക്കുറയ്ക്കാൻ മെറ്റാ

അഭയാർത്ഥി കേന്ദ്രത്തിന് സമീപം രണ്ടാം രാത്രിയിലും അക്രമം; 23 പേർ അറസ്റ്റിൽ, രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഡബ്ലിനിലെ സിറ്റി വെസ്റ്റ് IPAS സെന്ററിന് (International Protection Accommodation Service Centre) സമീപം നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി തുടർച്ചയായ രണ്ടാം രാത്രിയിലും അക്രമസംഭവങ്ങൾ അരങ്ങേറി. ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഘർഷം

ബുധനാഴ്ച രാത്രി ഏകദേശം 7 മണിക്കും 8 മണിക്കും ഇടയിലാണ് പ്രതിഷേധക്കാർ വീണ്ടും ഒത്തുകൂടിയത്. ആദ്യരാത്രിയിലെ പോലെ കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ, ഫ്ലെയറുകൾ, പടക്കങ്ങൾ എന്നിവ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. മണിക്കൂറുകളോളം നീണ്ട സംഘർഷത്തിനൊടുവിലാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

അക്രമത്തിൽ ഒരു ഉദ്യോഗസ്ഥന് കുപ്പിയേറ് കൊണ്ട് തലയ്ക്ക് പരിക്കേൽക്കുകയും മറ്റൊരാൾക്ക് കൈക്കും തോളിലുമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ രാത്രിയിലെ അക്രമത്തെത്തുടർന്ന് പ്രദേശത്ത് ഇരുമ്പ് വേലികൾ സ്ഥാപിച്ചിരുന്നു.

അക്രമത്തിൽ പങ്കെടുത്തവരിൽ അധികവും ചെറുപ്പക്കാരായ പുരുഷന്മാരും കൗമാരക്കാരുമാണെന്ന് ഐറിഷ് പോലീസ് (An Garda Síochána) അറിയിച്ചു.

തുടർച്ചയായ മൂന്നാം ദിവസത്തെ പ്രതിഷേധം

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലൈംഗികാതിക്രമ ശ്രമവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അഭയാർത്ഥി കേന്ദ്രത്തിന് സമീപം 10 വയസ്സുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള ഒരു അഭയാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

സംഘടിതരായ ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയ വഴി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്ന് പോലീസ് അറിയിച്ചിരുന്നു.

അക്രമ സംഭവങ്ങളെ ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അപലപിച്ചിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ ഏറ്റവും പുതിയ പ്രകടനമായാണ് ഡബ്ലിനിലെ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

error: Content is protected !!