Headline
പാക്കിസ്ഥാൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസ നടപടികൾ ട്രംപ് ഭരണകൂടം നിർത്തി
അയർലൻഡിൽ യുഎസ് അഭയാർത്ഥി അപേക്ഷകൾ കുതിച്ചുയരുന്നു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
വിവാദങ്ങൾക്കിടയിലും സുപ്രധാനമായ പുതിയ അസൈലം ബിൽ അവതരിപ്പിച്ചു
അയർലൻഡിലെ കാവനിൽ മലയാളി നിര്യാതനായി; മരിച്ചത് ചേർത്തല സ്വദേശി സജി സുരേന്ദ്രൻ
ഡബ്ലിനിലെ ഇന്ത്യൻ ബിസിനസ് വിദ്യാർത്ഥിക്ക് സ്ത്രീകളുടെ മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കുറ്റത്തിന് ശിക്ഷ വിധിക്കും
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
ഡബ്ലിനിൽ E-സ്കൂട്ടർ അപകട മരണസംഖ്യ ഉയരുന്നതിനനുസരിച്ച് ഗാർഡയുടെ കർശന നടപടിക്കായി ആവശ്യം.
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
അയർലൻഡിന്റെ കുടിയേറ്റ നിയമ പരിഷ്കരണം: പുതിയ വേതന പരിധികളും കൂടുതൽ കർശനമായ കുടുംബ നിയമങ്ങളും 2026 മുതൽ പ്രാബല്യത്തിൽ
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
AI ദുരുപയോകം കാരണം 2026-ൽ ഒരു സൈബർ പ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധ മുന്നറിയിപ്പ്
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ 'വളരെ ശക്തമായ നടപടി' ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ‘വളരെ ശക്തമായ നടപടി’ ഉണ്ടാകുമെന്ന് ട്രംപ് ഇറാനു കടുത്ത മുന്നറിയിപ്പ് നൽകി.

അഭയാർത്ഥി കേന്ദ്രത്തിന് സമീപം രണ്ടാം രാത്രിയിലും അക്രമം; 23 പേർ അറസ്റ്റിൽ, രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഡബ്ലിനിലെ സിറ്റി വെസ്റ്റ് IPAS സെന്ററിന് (International Protection Accommodation Service Centre) സമീപം നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി തുടർച്ചയായ രണ്ടാം രാത്രിയിലും അക്രമസംഭവങ്ങൾ അരങ്ങേറി. ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഘർഷം

ബുധനാഴ്ച രാത്രി ഏകദേശം 7 മണിക്കും 8 മണിക്കും ഇടയിലാണ് പ്രതിഷേധക്കാർ വീണ്ടും ഒത്തുകൂടിയത്. ആദ്യരാത്രിയിലെ പോലെ കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ, ഫ്ലെയറുകൾ, പടക്കങ്ങൾ എന്നിവ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. മണിക്കൂറുകളോളം നീണ്ട സംഘർഷത്തിനൊടുവിലാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

അക്രമത്തിൽ ഒരു ഉദ്യോഗസ്ഥന് കുപ്പിയേറ് കൊണ്ട് തലയ്ക്ക് പരിക്കേൽക്കുകയും മറ്റൊരാൾക്ക് കൈക്കും തോളിലുമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ രാത്രിയിലെ അക്രമത്തെത്തുടർന്ന് പ്രദേശത്ത് ഇരുമ്പ് വേലികൾ സ്ഥാപിച്ചിരുന്നു.

അക്രമത്തിൽ പങ്കെടുത്തവരിൽ അധികവും ചെറുപ്പക്കാരായ പുരുഷന്മാരും കൗമാരക്കാരുമാണെന്ന് ഐറിഷ് പോലീസ് (An Garda Síochána) അറിയിച്ചു.

തുടർച്ചയായ മൂന്നാം ദിവസത്തെ പ്രതിഷേധം

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലൈംഗികാതിക്രമ ശ്രമവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അഭയാർത്ഥി കേന്ദ്രത്തിന് സമീപം 10 വയസ്സുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള ഒരു അഭയാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

സംഘടിതരായ ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയ വഴി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്ന് പോലീസ് അറിയിച്ചിരുന്നു.

അക്രമ സംഭവങ്ങളെ ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അപലപിച്ചിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ ഏറ്റവും പുതിയ പ്രകടനമായാണ് ഡബ്ലിനിലെ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

error: Content is protected !!