Headline
ഭവന പ്രതിസന്ധി നിലനിൽക്കെ, 200 ഓളം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളോടുള്ള 'നിരുത്തരവാദപരമായ സമീപനത്തിന്' HSE രൂക്ഷമായി വിമർശിക്കപ്പെട്ടു.
ഭവന പ്രതിസന്ധി നിലനിൽക്കെ, 200 ഓളം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളോടുള്ള ‘നിരുത്തരവാദപരമായ സമീപനത്തിന്’ HSE രൂക്ഷമായി വിമർശിക്കപ്പെട്ടു.
കനത്ത മഴയും പ്രളയവും: സ്‌കൂളുകള്‍ക്ക് അവധിയും , വര്‍ക്ക്ഫ്രം ഹോം നിര്‍ദേശങ്ങളും പ്രഖ്യാപിച്ചു
കനത്ത മഴയും പ്രളയവും: സ്‌കൂളുകള്‍ക്ക് അവധിയും , വര്‍ക്ക്ഫ്രം ഹോം നിര്‍ദേശങ്ങളും പ്രഖ്യാപിച്ചു
യങ് ഫിൻ ഗെയ്‌ലിന്റെ ദേശീയ ഉപാദ്ധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ
അയർലൻഡ് പ്രളയ ഭീഷണിയിൽ: Met Éireann വ്യാപകമായ ഓറഞ്ച്, യെല്ലോ പ്രളയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
അയർലൻഡ് പ്രളയ ഭീഷണിയിൽ: Met Éireann വ്യാപകമായ ഓറഞ്ച്, യെല്ലോ പ്രളയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
BBCയെ പിടിച്ചുകുലുക്കി: പനോരമയുടെ എഡിറ്റിംഗിനെച്ചൊല്ലി 1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
BBCയെ പിടിച്ചുകുലുക്കി: പനോരമയുടെ എഡിറ്റിംഗിനെച്ചൊല്ലി 1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
അയർലൻഡിലെ ഗ്രാമീണ സ്കൂളുകൾ പ്രതിസന്ധിയിൽ: പതിനൊന്ന് പ്രൈമറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
അയർലൻഡിലെ ഗ്രാമീണ സ്കൂളുകൾ പ്രതിസന്ധിയിൽ: പതിനൊന്ന് പ്രൈമറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
എയർ ഇന്ത്യ 'നമസ്തേ വേൾഡ്' വിൽപ്പന: യാത്രകൾക്കായി ആഗോളതലത്തിൽ 20% വരെ കിഴിവുകൾ.
എയർ ഇന്ത്യ ‘നമസ്തേ വേൾഡ്’ വിൽപ്പന: യാത്രകൾക്കായി ആഗോളതലത്തിൽ 20% വരെ കിഴിവുകൾ.
അയർലൻഡിനും UK-യ്ക്കും ഇടയിൽ യാത്ര എയർ ലിംഗസ് കാര്യമായ മാറ്റങ്ങൾ
അയർലൻഡിനും UK-യ്ക്കും ഇടയിൽ യാത്ര എയർ ലിംഗസ് കാര്യമായ മാറ്റങ്ങൾ
എപ്‌സ്റ്റൈൻ ഫയലുകൾ: "Ireland" എന്ന് 1,542 തവണ, Kerrygold ഉം AIBയും ഫയലുകളിൽ
എപ്‌സ്റ്റൈൻ ഫയലുകൾ: “Ireland” എന്ന് 1,542 തവണ, Kerrygold ഉം AIBയും ഫയലുകളിൽ

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി, അയർലൻഡ് വിടാൻ ഉത്തരവ്

26 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥി വിശാഖ് രാജേഷ് ലീല, 2024 സെപ്റ്റംബർ 14-ന് ഡബ്ലിന്റെ വടക്കൻ ഭാഗത്തുള്ള ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ നിന്ന് അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ കുറ്റം സമ്മതിച്ചെങ്കിലും ജയിൽ ശിക്ഷ ഒഴിവാക്കപ്പെട്ടു. 2025 ഏപ്രിൽ 28-ന് ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി, ലീലയ്ക്ക് മൂന്ന് വർഷത്തെ സസ്പെൻഡഡ് ശിക്ഷ വിധിച്ച്, രണ്ടാഴ്ചയ്ക്കുള്ളിൽ അയർലൻഡ് വിടാനും പത്ത് വർഷത്തേക്ക് തിരികെ വരരുതെന്നും ഉത്തരവിട്ടു. മദ്യപാനവും വിവാദപരമായ പ്രതിരോധവും ഉൾപ്പെട്ട ഈ കേസ്, കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്ന പശ്ചാത്തലത്തിൽ, മലയാളികൾ ഉൾപ്പെടെയുള്ള അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ വിവാദമായ ഒരു സംഭവം ആയിരുന്നു.

സംഭവത്തിന്റെ വിശദാംശങ്ങൾ

2023 ഒക്ടോബർ മുതൽ അയർലൻഡിൽ പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർഥിയായ വിശാഖ്, സംഭവദിവസം അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. വിസ്കിയും മൂന്ന് ജാഗർമീസ്റ്റർ ഷോട്ടുകളും കഴിച്ച വിശാഖ്, സാധാരണ മദ്യപിക്കാറില്ലെന്ന് അവകാശപ്പെട്ടു. രാത്രി 9 മണിയോടെ, പുറത്ത് കളിക്കുകയായിരുന്ന അഞ്ചുവയസ്സുകാരനെയും അവന്റെ പത്തുവയസ്സുള്ള സഹോദരിയെയും ലീല കണ്ടു. CCTV ദൃശ്യങ്ങൾ പ്രകാരം, ലീല ആൺകുട്ടിയെ അകത്തേക്ക് വിളിക്കുകയും, പിന്തുടർന്ന് വാതിൽക്കൽ തള്ളുകയും ചെയ്തു (The Journal, മാർച്ച് 14, 2025). കുട്ടിയുടെ സഹോദരി ധീരമായി ലീലയെ കുറ്റിക്കാട്ടിലേക്ക് തള്ളി, ഇരുവർക്കും രക്ഷപ്പെടാൻ അവസരമൊരുക്കി. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ അപ്പർട്മെന്റ് സെക്യൂരിറ്റിയെയും ഗാർഡയെയും വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഗാർഡ പാർട്ടി ഹോസ്റ്റിനോട് വിശാഖ്നെ വിളിക്കാന് ആവശ്യപ്പെട്ടു, ശേഷം, സുരക്ഷാ ദൃശ്യങ്ങളുടെ സഹായത്തോടെ ഗാർഡാ വിശാഖ്നെ അറസ്റ്റ് ചെയ്യുകയായിരുന്നു .

പ്രതിരോധവും കോടതി വിധിയും

വിശാഖിന്, മദ്യലഹരി മൂലം സംഭവം ഓർമ്മയില്ലെന്നും, കുട്ടികളെ തന്റെ ബന്ധുക്കളായി തെറ്റിദ്ധരിച്ചതാണെന്നും വക്കിൽ വാദിച്ചു.  ഇതൊരു “ ഒരു മദ്യപാനിയുടെ തെറ്റായ, വിഡ്ഢിത്തമായ കളിയായിരുന്നു” (extremely misguided, foolish horseplay by a drunk man). എന്ന് വിശേഷിപ്പിച്ചു. ജഡ്ജി മാർട്ടിൻ നോലൻ, ഈ വാദം വിശ്വസനീയമാണെന്ന് കണ്ടെത്തി, ലീലയ്ക്ക് വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത കുറവാണെന്നും, മുൻകുറ്റങ്ങളില്ലെന്നും, കുട്ടികൾക്ക് ഭീഷണിയല്ലെന്ന് പ്രൊബേഷൻ റിപ്പോർട്ട് സ്ഥിരീകരിച്ചതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്തു. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും, ലീലയുടെ സഹകരണവും, മൂന്ന് മാസത്തെ കസ്റ്റഡിയും, മാനസിക ആരോഗ്യ പ്രശ്നങ്ങളും (കസ്റ്റഡിയിൽ ആക്രമണങ്ങളും ഭീഷണികളും) കണക്കിലെടുത്താണ് ഈ തീരുമാനം.

വിധി വിവാദങ്ങൾക്ക് വഴിവച്ചു. വിമർശകർ, വിധി കുട്ടികളുടെ സുരക്ഷയെ ലഘൂകരിക്കുന്നുവെന്ന് വാദിക്കുമ്പോൾ, ലീലയുടെ സഹകരണവും മാനസിക പ്രശ്നങ്ങളും ശിക്ഷ ലഘൂകരിക്കാൻ കാരണമാണെന്ന് പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

“സോഷ്യൽ മീഡിയയിലെ വിദ്വേഷ പരിസരം” കണക്കിലെടുത്ത് വിശാഖിറ്റെ കൃത്യമായ വിലാസം വെളിപ്പെടുത്തരുതെന്ന കോടതി ഉത്തരവ്, ഈ പിരിമുറുക്കങ്ങളെ എടുത്തുകാട്ടുന്നു.

ലീല അയർലൻഡ് വിടാൻ തയ്യാറെടുക്കുമ്പോൾ, കുടിയേറ്റ വിഷയത്തിൽ നീതിയും ശാന്തതയും നിലനിൽക്കണമെന്നാണ് സമൂഹത്തിന്റെ പ്രതീക്ഷ. ഈ കേസ്, അയർലൻഡിന്റെ വർധിച്ചുവരുന്ന കുടിയേറ്റ ചർച്ചകളിൽ സന്തുലിതമായ സമീപനത്തിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു.

error: Content is protected !!