Headline
അയർലൻഡ് ‘യഥാർത്ഥത്തിൽ സമ്പന്ന’ രാജ്യമല്ല – ദി ഇക്കണോമിസ്റ്റ്
ഐർലണ്ടിൽ ആറ് മോഷണ സംഘങ്ങളെ ഗാർഡ തിരിച്ചറിഞ്ഞു – ദിവസവും ശരാശരി 14 കവർച്ചകൾ
കോർക്കിലും മറ്റ് രണ്ട് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കൊടുങ്കാറ്റ് മുന്നറിയിപ്പ്
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ച – ഉക്രെയ്നിന്റെ ഭാവി നിർണയിക്കുന്ന നിർണായക ചർച്ചകൾ
ഇന്ത്യൻ സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവാത്തത് – കടുത്ത ശിക്ഷ ഉറപ്പാക്കും ജസ്റ്റിസ് മന്ത്രി
ഐറിഷ് റെയിൽ ശബ്ദമുയർത്തി സംഗീതം കേൾക്കുന്നവർക്ക് €100 പിഴ ഏർപ്പെടുത്തുന്നു
വാട്ടർഫോർഡീൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
അയർലൻഡിൽ ഏഷ്യൻ ഹോർണറ്റ്: തേനീച്ചകൾക്കും ജൈവവൈവിധ്യത്തിനും ഭീഷണി, പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Claire’s യുകെ, അയർലൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനിലേക്ക്; 2,150 തൊഴിലുകൾ അപകടത്തിൽ

അയർലണ്ടിൽ ഇന്ത്യൻ യുവാവിന് ക്രൂരമായ വംശീയ ആക്രമണം; ധൃക്സാക്ഷി യുടെ പ്രതികരണം

ഡബ്ലിൻ: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ട അയർലണ്ടിൽ ഇന്ത്യൻ വംശജന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡബ്ലിനിലെ ടാലയിൽ (Tallaght), ഒരാഴ്ച മുൻപ് മാത്രം ജോലിക്ക് എത്തിയ ഇന്ത്യൻ യുവാവാണ് ഒരു സംഘം ഐറിഷ് കൗമാരക്കാരുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒരു ഐറിഷ് വനിത ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ദാരുണ സംഭവത്തിന്റെ കൂടുതൽ വിശദമായ വിവരങ്ങൾ പുറംലോകമറിഞ്ഞത്.

സംഭവത്തിന്റെ നാൾവഴി

ശനിയാഴ്ച വൈകുന്നേരം ഏകദേശം 6 മണിയോടെ ടാലയിലെ കിൽനമനാഗ് (Kilnamanagh) പ്രദേശത്തുള്ള ഒരു റൗണ്ട് എബൗട്ടിന് സമീപമായിരുന്നു സംഭവം. കാറിൽ യാത്ര ചെയ്യുകയായിരുന്ന ഐറിഷ് വനിത, തല മുതൽ കാൽ വരെ രക്തത്തിൽ കുളിച്ച് നിസ്സഹായനായി നിൽക്കുന്ന യുവാവിനെ കാണുകയായിരുന്നു. ഏകദേശം 30-ഓളം കൗമാരക്കാരും ഏതാനും മുതിർന്നവരും അടങ്ങുന്ന ഒരു സംഘം ഇദ്ദേഹത്തെ വളഞ്ഞുനിന്ന് അധിക്ഷേപിക്കുകയായിരുന്നു.

യുവാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു ജനക്കൂട്ടം ഇദ്ദേഹത്തെ ആക്രമിച്ചത്. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് ദൃക്സാക്ഷി വീഡിയോയിൽ വ്യക്തമാക്കുന്നു. അവർ ഉടൻ തന്നെ പോലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയും, ആംബുലൻസ് എത്താനായി ഒരു മണിക്കൂറിലധികം കാത്തിരിക്കുകയും ചെയ്തു. ഈ സമയമത്രയും അവർ യുവാവിന് പ്രഥമശുശ്രൂഷ നൽകുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

അക്രമികൾ യുവാവിനെ പിന്നിൽ നിന്ന് ആക്രമിച്ച്, മുഖത്ത് മാരകമായി പരിക്കേൽപ്പിച്ചു. കൈകളിൽ മൂർച്ചയേറിയ എന്തോ ആയുധം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി ദൃക്സാക്ഷി പറയുന്നു. അക്രമികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി പൂർണ്ണമായും നഗ്നനാക്കുകയും, ഫോണും ബാങ്ക് കാർഡുകളും ഉൾപ്പെടെയുള്ള സർവ്വതും കവർന്നെടുക്കുകയും ചെയ്തു.

 

Video shared by the woman who helped the Indian man – video credits – Mallusinireland

ആക്രമണത്തിന് ഇരയായ യുവാവ്

ആമസോണിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഒരാഴ്ച മുൻപ് മാത്രം ഇദ്ദേഹം ഇന്ത്യയിൽ നിന്നും അയർലണ്ടിൽ എത്തിയത്. ഇന്ത്യയിലെ പ്രശസ്തമായ ഒരു കലാലയത്തിൽ നിന്നും ഉയർന്ന യോഗ്യത നേടിയ, കഴിവുറ്റ ഒരു പ്രൊഫഷണലാണ് ഇദ്ദേഹം. നാട്ടിൽ ഭാര്യയും 11 മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഇദ്ദേഹം താമസിക്കുന്ന സുഹൃത്തിന്റെ വീട്ടിൽ നിന്നും അടുത്തുള്ള ക്ഷേത്രത്തിലേക്ക് പ്രാർത്ഥിക്കാനായി നടന്നുപോകുമ്പോഴാണ് ആക്രമണം നടന്നത്.

വർദ്ധിക്കുന്ന വംശീയ അതിക്രമങ്ങൾ

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ടാലയിൽ മാത്രം മറ്റ് നാല് ഇന്ത്യൻ വംശജർ സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടതായും ദൃക്സാക്ഷി വീഡിയോയിൽ ആരോപിക്കുന്നു. അയർലണ്ടിലെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾക്ക് ഇത്തരം സംഭവങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം എന്ന ഖ്യാതി അയർലണ്ടിനുണ്ടെങ്കിലും, കുടിയേറ്റക്കാർക്ക് നേരെയുള്ള വംശീയ അതിക്രമങ്ങളും കൗമാരക്കാർ നടത്തുന്ന ആക്രമണങ്ങളും സമീപകാലത്തായി വർധിച്ചുവരികയാണ്. ഇത് പ്രവാസി സമൂഹത്തിൽ, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിൽ, വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കുടിയേറ്റക്കാരല്ല, മറിച്ച് തങ്ങളുടെ സമൂഹത്തിലെ തന്നെ ചിലരാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് ദൃക്സാക്ഷി വിതുമ്പലോടെ പറയുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ഇത്തരം ക്രൂരകൃത്യങ്ങളെ ന്യായീകരിക്കുന്ന പ്രവണത ഭയാനകമാണെന്നും, നിരപരാധികൾ ആക്രമിക്കപ്പെടുന്നത് തടയാൻ സമൂഹം ഒന്നടങ്കം മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു. ഈ സംഭവം അയർലണ്ടിലെ മലയാളി സമൂഹം ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.

ഈ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതിനുപിന്നിൽ കൃത്യമായ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ദൃക്സാക്ഷി ആശങ്കപ്പെടുന്നു. അവരുടെ വെളിപ്പെടുത്തൽ അനുസരിച്ച്, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഈ പ്രദേശത്ത് കുടിയേറ്റക്കാരായ നിരവധി പേർക്ക് നേരെ സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇരയായയാൾ ലൈംഗികമായി ഉപദ്രവിക്കാനോ നഗ്നതാ പ്രദർശനം നടത്താനോ ശ്രമിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഈ സംഘം ഓരോ ആക്രമണത്തെയും ന്യായീകരിക്കുന്നത്. ഇത്തരം കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിലൂടെ തങ്ങളുടെ മാതാപിതാക്കളുടെയും സമൂഹത്തിലെ മറ്റ് മുതിർന്നവരുടെയും പിന്തുണ നേടാനാണ് ഇവർ ശ്രമിക്കുന്നതെന്നും ദൃക്സാക്ഷി പറയുന്നു. ഈ ആരോപണങ്ങളുടെ പൊള്ളത്തരം അവർ വീഡിയോയിൽ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. “അക്രമിസംഘത്തിലെ എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. അവർ ഈ പാവം മനുഷ്യനെ ആക്രമിക്കുന്നതിന്റെ വീഡിയോ എടുത്തിട്ടുണ്ട്. എന്നാൽ അയാൾ തെറ്റ് ചെയ്തു എന്ന് പറയുന്നതിന്റെ വീഡിയോ എവിടെ? അങ്ങനെയൊന്ന് അവർക്ക് കാണിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്?” എന്ന് അവർ ചോദിക്കുന്നു. ഇത് അക്രമം നടത്താനായി ബോധപൂർവം മെനയുന്ന ഒരു കഥ മാത്രമാണെന്ന് അവരുടെ വാക്കുകൾ അടിവരയിടുന്നു.

error: Content is protected !!