Headline
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യ സംഘങ്ങൾ; മുന്നറിയിപ്പുമായി ഗാർഡ
ഡബ്ലിനിൽ 23 ലക്ഷം യൂറോയുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ
ഡബ്ലിനിൽ ടാക്സി ഡ്രൈവറെ ആക്രമിച്ചു കാർ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ
അപൂർവ്വ രോഗത്തിനുള്ള സ്കൈക്ലാറിസ് മരുന്നിന് പൊതു ഫണ്ടിംഗ് അനുവദിച്ച് എച്ച്.എസ്.ഇ
നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്
നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്
ഐർലൻഡിൽ കുടിയേറ്റത്തിൽ 12 ശതമാനം കുറവ്: നയമാറ്റങ്ങളും അടിസ്ഥാന സൗകര്യ പ്രതിസന്ധിയും കാരണമാകുന്നു
ഐർലൻഡിൽ കുടിയേറ്റത്തിൽ 12 ശതമാനം കുറവ്: നയമാറ്റങ്ങളും അടിസ്ഥാന സൗകര്യ പ്രതിസന്ധിയും കാരണമാകുന്നു
RSA ൽ വൻ വീഴ്ച: രണ്ടു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 125 Data Breaches
RSA ൽ വൻ വീഴ്ച: രണ്ടു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 125 Data Breaches
അയർലൻഡിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പുകൾ വ്യാപിക്കുന്നു: ഗാർഡയുടെ അടിയന്തര മുന്നറിയിപ്പ്
അയർലൻഡിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് തട്ടിപ്പുകൾ വ്യാപിക്കുന്നു: ഗാർഡയുടെ അടിയന്തര മുന്നറിയിപ്പ്
അയർലൻഡിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വാടക തട്ടിപ്പ് വ്യാപകം: ജാഗ്രതാ നിർദ്ദേശവുമായി Gardaí
അയർലൻഡിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വാടക തട്ടിപ്പ് വ്യാപകം: ജാഗ്രതാ നിർദ്ദേശവുമായി Gardaí

നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്

നേഴ്സിംഗ് ഹോമിലെ രോഗവ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച: HSE-ക്കെതിരെ രൂക്ഷ വിമർശനവുമായി HIQA റിപ്പോർട്ട്

മൺസ്റ്ററിലെ (Munster) എച്ച്.എസ്.ഇ (HSE) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് ഹോമിൽ പകർച്ചവ്യാധി പടർന്നുപിടിക്കാൻ കാരണമായത് അധികൃതരുടെ ഗുരുതര വീഴ്ചകളാണെന്ന് റിപ്പോർട്ട്.ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി (HIQA) നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.കൃത്യമായ മുൻകരുതലുകൾ എടുക്കാത്തതിനാൽ തുടക്കത്തിൽ രണ്ട് പേർക്കുണ്ടായിരുന്ന രോഗം വളരെ വേഗം മറ്റ് 11 അന്തേവാസികൾക്കും അഞ്ച് ജീവനക്കാർക്കും പകരുകയായിരുന്നു.

രോഗം പടർത്തിയത് അനാസ്ഥ

കഴിഞ്ഞ മാർച്ചിലാണ് HIQA ഉദ്യോഗസ്ഥർ ഈ നഴ്സിംഗ് ഹോമിൽ പരിശോധന നടത്തിയത്. 24 മുതൽ 48 മണിക്കൂർ മുൻപ് രണ്ട് അന്തേവാസികൾക്ക് അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ പിന്നീട് ഭേദമായെന്നും ജീവനക്കാർ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ നഴ്സിംഗ് രേഖകൾ പരിശോധിച്ച ഉദ്യോഗസ്ഥർക്ക് അണുബാധ പടരാനുള്ള വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാവുകയും, ഉടൻ തന്നെ പബ്ലിക് ഹെൽത്ത് അധികൃതരെ വിവരമറിയിക്കാൻ നഴ്‌സുമാർക്ക് അടിയന്തര നിർദ്ദേശം നൽകുകയുമായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി

രോഗബാധ തടയുന്നതിനുള്ള (Infection prevention control) യാതൊരുവിധ മാർഗ്ഗനിർദ്ദേശങ്ങളും എച്ച്.എസ്.ഇ പാലിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗം പടരാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളിൽ ഗുരുതരമായ വീഴ്ചയാണ് ഇവിടെ സംഭവിച്ചത്:
  • പൊതു ശൗചാലയങ്ങളുടെ ഉപയോഗം: രോഗലക്ഷണങ്ങൾ ഉണ്ടായിരുന്ന രണ്ട് പേർക്ക് പ്രത്യേക ശൗചാലയ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. പകരം മറ്റുള്ളവർ ഉപയോഗിക്കുന്ന ശൗചാലയം തന്നെയാണ് ഇവരും ഉപയോഗിച്ചത്. ഇത് വൈറസ് വളരെ വേഗം ആരോഗ്യമുള്ളവരിലേക്ക് പകരാൻ കാരണമായി.
  • പിപിഇ കിറ്റ് ഇല്ലാത്ത പരിചരണം: മതിയായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (Personal Protective Equipment) പോലുമില്ലാതെ ഒരു ജീവനക്കാരൻ അന്തേവാസികളെ പരിചരിക്കുന്നത് പരിശോധനയിൽ കണ്ടെത്തി.
  • ശുചീകരണത്തിലെ വീഴ്ച: പബ്ലിക് ഹെൽത്ത് അധികൃതർ അണുബാധ സ്ഥിരീകരിച്ചിട്ടും, രോഗം ബാധിച്ച മേഖലകളിൽ അടിയന്തരമായി നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് (Enhanced cleaning) ശുചീകരണ തൊഴിലാളികളെ യഥാസമയം വിവരമറിയിച്ചില്ല. കൃത്യസമയത്ത് അനുയോജ്യമായ അണുനാശിനികൾ ഉപയോഗിച്ചുള്ള ശുചീകരണം നടപ്പിലാക്കുന്നതിലും അധികൃതർ പരാജയപ്പെട്ടു.
  • തെറ്റായ മുന്നറിയിപ്പ് ബോർഡുകൾ: സന്ദർശകർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിനായി പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും തെറ്റായിരുന്നു.

മറ്റ് നഴ്സിംഗ് ഹോമുകളിലും നിയമലംഘനങ്ങൾ

രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർക്കുള്ള 50 പാർപ്പിട കേന്ദ്രങ്ങളെക്കുറിച്ചുള്ള പരിശോധനാ റിപ്പോർട്ടുകൾ HIQA ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പലയിടത്തും സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടന്നവയിൽ 14 കേന്ദ്രങ്ങളിൽ മൂന്നോ അതിൽ കുറവോ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയപ്പോൾ, 10 കേന്ദ്രങ്ങളിൽ നാലോ അതിലധികമോ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ട്.
അണുബാധ നിയന്ത്രണത്തിന് പുറമെ ജീവനക്കാരുടെ കുറവ്, ഭരണ നിർവഹണം, അഗ്നിസുരക്ഷ, മരുന്നുകൾ നൽകുന്നതിലെ വീഴ്ചകൾ, ആരോഗ്യ പരിരക്ഷ, ഭക്ഷണം, അന്തേവാസികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും പല കേന്ദ്രങ്ങളിലും കാര്യമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾ തങ്ങളുടെ പോരായ്മകൾ പരിഹരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള കർമപദ്ധതികൾ (Compliance plans) അടിയന്തരമായി സമർപ്പിക്കാൻ HIQA കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
error: Content is protected !!