Headline
നാറ്റോ രാജ്യത്തെ അക്രമിച്ചു് റഷ്യ. ഇത് അടുത്ത ലോകമഹായുദ്ദമോ? ഡ്രോൺ പതിച്ചു ജനവാസ കേന്ദ്രത്തിൽ രണ്ടുപേർക്ക് പരിക്ക്
ഗാൽവേയിലെ IPAS കേന്ദ്രത്തിന് സമീപം യുവതി കൊല്ലപ്പെട്ട നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി ഗാർഡ
അയർലണ്ടിൽ ഇരുപതോളം സ്കൂളുകൾക്ക് നേരെ കൂട്ടക്കൊല ഭീഷണി; ജാഗ്രതയോടെ അധികൃതർ
അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും കുതിച്ചുയരും; ബജറ്റ് പ്രവചനങ്ങൾ തിരുത്തി ധനകാര്യമന്ത്രി സൈമൺ ഹാരിസ്
പ്രവാസി മലയാളികൾക്ക് വീണ്ടും അഭിമാന നിമിഷം; മലയാളി രാജേഷ് അലക്സാണ്ടർ പീസ് കമ്മീഷണറായി നിയമിതനായി
കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ അയർലണ്ടിന് വീണ്ടും പരാജയം; 2030-ഓടെ നിശ്ചയിച്ച പരിധിയേക്കാൾ അമിതമായി മലിനീകരണം തുടരുമെന്ന് EPA
ഡബ്ലിനിൽ സുരക്ഷാ ജീവനക്കാരുടെ മർദ്ദനമേറ്റ് കോംഗോ സ്വദേശി മരിച്ച സംഭവം: ‘നീതി വേണം’ എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം
അയർലണ്ടിൽ ചൂട് റെക്കോർഡുകളിലേക്ക്; താപനില 28 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ കടുത്ത കാലാവസ്ഥാ വ്യതിയാനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മറവിൽ വൻ പിരിച്ചുവിടൽ; ‘എഐ-വാഷിങ്’ ആരോപണങ്ങൾക്കിടെ അയർലണ്ടിൽ 350 ഓളം ജോലികൾ വെട്ടിക്കുറയ്ക്കാൻ മെറ്റാ

ആശുപത്രിക്കു കൊണ്ടുപോകവേ പാരാമെഡിക്കിന്റെ കൂടെ ജയിലിലെ ലിഫ്റ്റിൽ കുടുങ്ങിയ തടവുകാരൻ മരിച്ചു: അന്വേഷണ റിപ്പോർട്ട് പുറത്ത്‌

ഐർലണ്ടിലെ മിഡ്‌ലാൻഡ്സ് പ്രിസൺ (പോർട്ട്ലയീഷ്) ജയിലിൽ 2023 ജൂലൈ 17-ന് ആത്മഹത്യാശ്രമത്തിനുശേഷം ഗുരുതരാവസ്ഥയിൽ ആയിരുന്ന 26-കാരൻ തടവുകാരനെ സ്ട്രെച്ചറിൽ കൊണ്ട് പോകുന്നതിനിടെ പാരാമെഡിക്കുകൾ ജയിലിലെ ലിഫ്റ്റിൽ കുടുങ്ങി. വൈദ്യുതി തകരാർ പരിഹരിച്ച ശേഷം ഇയാളെ മിഡ്‌ലാൻഡ്സ് റീജിയണൽ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തി 15 മിനുറ്റിനുള്ളിൽ മരണം സ്ഥിരീകരിക്കപ്പെട്ടു. സംഭവം സംബന്ധിച്ച വിശദാംശങ്ങൾ ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് ഓഫീസ് (OIP) നടത്തിയ അന്വേഷണത്തിലാണ് പുറത്തുവന്നത്. അന്വേഷണ റിപ്പോർട്ട് പ്രകാരം, 2023 ജൂലൈ 17-ന് മിഡ്‌ലാൻഡ്‌സ് ജയിലിൽ നടന്ന സംഭവത്തിൽ നിരവധി പരാജയങ്ങൾ ഉണ്ടായിരുന്നു.

പ്രധാന കണ്ടെത്തലുകൾ

  • ലിഫ്റ്റിൽ കുടുങ്ങിയത് ഏകദേശം അഞ്ച് മിനിറ്റ് നീണ്ടുവെന്ന് റിപ്പോർട്ടുകൾ. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 15 മിനിറ്റിനകം രോഗിക്ക് ജീവൻ നഷ്ടമായി.
  • മെഡിക്കൽ Team ആദ്യം തന്നെ വൈകിയതായി OIP കണ്ടെത്തി: തടവുകാരൻ സെൽ കോളിംഗ് സിസ്റ്റം ആക്ടിവേറ്റ് ചെയ്തതിൽ നിന്ന് 38 മിനിറ്റ് കഴിഞ്ഞാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
  • മരിച്ച യുവാവ് ഏകദേശം അഞ്ച് വർഷത്തോളം ആകെ ശിക്ഷ അനുഭവിച്ചു; 2025 ഓഗസ്റ്റ് 2-ന് മോചനം ലഭിക്കാനിരിക്കെയായിരുന്നു മരണം.

ഈ സംഭവം ജയിലുകളിലെ അടിയന്തര പ്രതികരണ സംവിധാനങ്ങളുടെ കാര്യക്ഷമത, ഇൻഫ്രാസ്ട്രക്ചർ പരിപാലനം (ലിഫ്റ്റ്, ഇലക്ട്രിക്കൽ സിസ്റ്റം), തടവുകാരുടെ മാനസികാരോഗ്യ നിഗമന-പരിപാലന മാർഗരേഖകൾ എന്നീ മേഖലകളിൽ ഗൗരവമായ ചോദ്യങ്ങൾ ഉയർത്തി.

അയർലൻഡ് മലയാളി 
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക്  ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ  https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s  വാട്‌സാപ്പ് ഗ്രൂപ്പ് https://chat.whatsapp.com/IiAT1fRaSJOJXHh7DSMJnY?  Facebook: https://www.facebook.com/irelandmalayali

error: Content is protected !!