Headline
മുൻ ഐറിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരദ്കർക്കു എതിരെ പാർണൽ സ്ട്രീറ്റിൽ വച്ച് ആക്രമണ ഭീഷണി
ഡബ്ലിനിലെ മികച്ച Neighbourhood റെസ്റ്റോറന്റിനുള്ള പുരസ്കാരം മലയാളിയുടെ ‘ഒലിവ്‌സ് ഇന്ത്യൻ റസ്റ്റോറന്റിന്’
സ്റ്റോം ആമി: അയർലൻഡിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു
വിമാന സുരക്ഷാ മേധാവി ജിം ഗാവിൻ ‘റെഡ് സോണിൽ’ ഡ്രോൺ ഉപയോഗിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥി വീഡിയോ ചിത്രീകരിച്ചത് വിവാദത്തിൽ
അയർലഡിൽ ഇന്ത്യൻ സംരംഭകന്റെ ആക്രമിച്ച കേസിൽ കുറ്റവാളിക്ക് മൂന്ന് വർഷം തടവ്
ലൗത്തിലെ വീട്ടിൽ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ 30 വയസ്സുകാരൻ അറസ്റ്റിൽ
ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരം ആക്രമിക്കപ്പെട്ടു, കവർച്ചയ്ക്ക് ഇരയായി
ഹംബർട്ടോ ചുഴലിക്കാറ്റിന്റെ ബാക്കി അയർലൻഡിലേക്ക്: ശക്തമായ കാറ്റും കനത്ത മഴയും പ്രതീക്ഷിക്കുന്നു
നാട്ടിൽ തിരിച്ചു പോകാൻ 10,000 യൂറോ വരെ നൽകാൻ അയർലൻഡ് സർക്കാർ

നോർത്തേൺ അയർലൻഡ് അതിർത്തിയിൽ കർശന പരിശോധന: യാത്രക്കാർ ജാഗ്രത പാലിക്കുക


നോർത്തേൺ അയർലൻഡിൽ നിന്ന് റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവരെ കണ്ടെത്താനായി ഗാർഡ (അയർലൻഡ് പോലീസ്) ‘ഓപ്പറേഷൻ സോണറ്റ്’ എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ ഏകദേശം 450 പേർ പിടിയിലായി.ഈ സാഹചര്യത്തിൽ, യുകെ വിസയുടെ ബലത്തിൽ നോർത്തേൺ അയർലൻഡിൽ നിന്ന് റിപ്പബ്ലിക്കിലേക്ക് യാത്ര ചെയ്യുത് നിയമപരമായി തെറ്റാണ് എന്ന് മനസിലാക്കേണ്ടത് അനിവാര്യമാണ്.

‘ഓപ്പറേഷൻ സോണറ്റ്’ എന്ന നിർണായക നീക്കം

നോർത്തേൺ അയർലൻഡിൽ നിന്ന് ബസ് മാർഗം റിപ്പബ്ലിക്കിലേക്ക് ആളുകളെ അനധികൃതമായി കടത്തുന്ന “ദി ഫേം” എന്ന ക്രിമിനൽ സംഘത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്നാണ് ഗാർഡ ‘ഓപ്പറേഷൻ സോണറ്റ്’ ആരംഭിച്ചത്. മനുഷ്യക്കടത്തും ചൂഷണവും ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്നാണ് ഗാർഡ സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി അതിർത്തി കടന്നെത്തുന്ന ബസുകളിൽ മിന്നൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിലാണ് ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ നിരവധി നിയമലംഘകർ പിടിയിലായത്.

മലയാളി സമൂഹത്തിനുള്ള പ്രത്യേക മുന്നറിയിപ്പ്

നോർത്തേൺ അയർലൻഡിൽ താമസിക്കുന്ന നിരവധി മലയാളികൾ, പ്രത്യേകിച്ചും വിദ്യാർത്ഥികളും ജോലി ചെയ്യുന്നവരും, വാരാന്ത്യങ്ങളിലും മറ്റും ഡബ്ലിനിലേക്കും മറ്റ് നഗരങ്ങളിലേക്കും ബസിൽ യാത്ര ചെയ്യുന്നത് സാധാരണമാണ്. പലരും തങ്ങളുടെ കൈവശമുള്ള യുകെ വിസ, റിപ്പബ്ലിക് ഓഫ് അയർലൻഡിൽ പ്രവേശിക്കാൻ മതിയായ രേഖയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇത് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

ഓർക്കുക: സാധാരണ യുകെ വിസ (ഉദാഹരണത്തിന്, സ്റ്റുഡന്റ് വിസ, വർക്ക് വിസ) ഉപയോഗിച്ച് റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഇതിനായി പ്രത്യേക ഐറിഷ് വിസ അല്ലെങ്കിൽ ബ്രിട്ടീഷ്-ഐറിഷ് വിസ സ്കീം (BIVS) പ്രകാരമുള്ള എൻഡോഴ്സ്മെന്റ് ആവശ്യമാണ്.

പിടിക്കപ്പെട്ടാൽ എന്ത് സംഭവിക്കും?

ഗാർഡയുടെ പരിശോധനയിൽ മതിയായ ഐറിഷ് വിസ ഇല്ലാതെ പിടിക്കപ്പെട്ടാൽ താഴെ പറയുന്ന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും:

  1. പ്രവേശനം നിഷേധിക്കൽ: നിങ്ങളെ അയർലൻഡിൽ പ്രവേശിക്കാൻ അനുവദിക്കാതെ നോർത്തേൺ അയർലൻഡിലേക്ക് തന്നെ മടക്കി അയയ്ക്കും.
  2. ഡീറ്റെൻഷൻ: സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് നിങ്ങളെ കസ്റ്റഡിയിൽ വെക്കാൻ സാധ്യതയുണ്ട്.
  3. നാടുകടത്തൽ (Deportation): നിയമലംഘനം ഗുരുതരമാണെന്ന് കണ്ടെത്തിയാൽ നാടുകടത്തൽ നടപടികൾ നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ പേരിൽ ഒരു നെഗറ്റീവ് ഇമിഗ്രേഷൻ റെക്കോർഡ് ഉണ്ടാക്കും. നാടുകടത്തുന്നത് നാഷണാലിറ്റി അനുസരിച്ചു ഉള്ള രാജ്യത്തേക്ക് ആയിരിക്കാം. ഇന്ത്യൻ ആണെകിൽ ഇനിങ്ങളെ UKയിലേക്ക് അല്ല ഇന്ത്യയിലേക്ക് ആയിരിക്കാം കയറ്റി വിടുന്നത്.
  4. പ്രവേശന വിലക്ക്: ഭാവിയിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
  5. യുകെ വിസയെ ബാധിക്കാം: അയർലൻഡിലെ നിയമലംഘനം നിങ്ങളുടെ നിലവിലെ യുകെ വിസയുടെയും ഭാവിയിലെ വിസ അപേക്ഷകളെയും പ്രതികൂലമായി ബാധിച്ചേക്കാം.

അതിനാൽ, നോർത്തേൺ അയർലൻഡിൽ നിന്ന് റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് യാത്ര ചെയ്യുന്ന എല്ലാ മലയാളികളും തങ്ങളുടെ കൈവശം കൃത്യമായ യാത്രാരേഖകളും വിസയും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. നിയമപരമായ മാർഗ്ഗങ്ങൾ മാത്രം അവലംബിക്കുക, അനധികൃത ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക.

error: Content is protected !!