Headline
ഭവന പ്രതിസന്ധി നിലനിൽക്കെ, 200 ഓളം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളോടുള്ള 'നിരുത്തരവാദപരമായ സമീപനത്തിന്' HSE രൂക്ഷമായി വിമർശിക്കപ്പെട്ടു.
ഭവന പ്രതിസന്ധി നിലനിൽക്കെ, 200 ഓളം ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളോടുള്ള ‘നിരുത്തരവാദപരമായ സമീപനത്തിന്’ HSE രൂക്ഷമായി വിമർശിക്കപ്പെട്ടു.
കനത്ത മഴയും പ്രളയവും: സ്‌കൂളുകള്‍ക്ക് അവധിയും , വര്‍ക്ക്ഫ്രം ഹോം നിര്‍ദേശങ്ങളും പ്രഖ്യാപിച്ചു
കനത്ത മഴയും പ്രളയവും: സ്‌കൂളുകള്‍ക്ക് അവധിയും , വര്‍ക്ക്ഫ്രം ഹോം നിര്‍ദേശങ്ങളും പ്രഖ്യാപിച്ചു
യങ് ഫിൻ ഗെയ്‌ലിന്റെ ദേശീയ ഉപാദ്ധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ
അയർലൻഡ് പ്രളയ ഭീഷണിയിൽ: Met Éireann വ്യാപകമായ ഓറഞ്ച്, യെല്ലോ പ്രളയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
അയർലൻഡ് പ്രളയ ഭീഷണിയിൽ: Met Éireann വ്യാപകമായ ഓറഞ്ച്, യെല്ലോ പ്രളയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
BBCയെ പിടിച്ചുകുലുക്കി: പനോരമയുടെ എഡിറ്റിംഗിനെച്ചൊല്ലി 1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
BBCയെ പിടിച്ചുകുലുക്കി: പനോരമയുടെ എഡിറ്റിംഗിനെച്ചൊല്ലി 1 ബില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്
അയർലൻഡിലെ ഗ്രാമീണ സ്കൂളുകൾ പ്രതിസന്ധിയിൽ: പതിനൊന്ന് പ്രൈമറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
അയർലൻഡിലെ ഗ്രാമീണ സ്കൂളുകൾ പ്രതിസന്ധിയിൽ: പതിനൊന്ന് പ്രൈമറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി
എയർ ഇന്ത്യ 'നമസ്തേ വേൾഡ്' വിൽപ്പന: യാത്രകൾക്കായി ആഗോളതലത്തിൽ 20% വരെ കിഴിവുകൾ.
എയർ ഇന്ത്യ ‘നമസ്തേ വേൾഡ്’ വിൽപ്പന: യാത്രകൾക്കായി ആഗോളതലത്തിൽ 20% വരെ കിഴിവുകൾ.
അയർലൻഡിനും UK-യ്ക്കും ഇടയിൽ യാത്ര എയർ ലിംഗസ് കാര്യമായ മാറ്റങ്ങൾ
അയർലൻഡിനും UK-യ്ക്കും ഇടയിൽ യാത്ര എയർ ലിംഗസ് കാര്യമായ മാറ്റങ്ങൾ
എപ്‌സ്റ്റൈൻ ഫയലുകൾ: "Ireland" എന്ന് 1,542 തവണ, Kerrygold ഉം AIBയും ഫയലുകളിൽ
എപ്‌സ്റ്റൈൻ ഫയലുകൾ: “Ireland” എന്ന് 1,542 തവണ, Kerrygold ഉം AIBയും ഫയലുകളിൽ

യുകെയിൽ സഹപ്രവർത്തകരെ പീഡിപ്പിച്ച് മുങ്ങി; കൊച്ചിയിൽ ഇന്റർപോൾ പിടിയിലായ കെയർ ഹോം മാനേജർക്ക് 8 വർഷ തടവ്

ഗ്ലാസ്‌ഗോ: സ്കോട്ട്‌ലൻഡിലെ കെയർ ഹോം മാനേജരായിരിക്കെ സഹപ്രവർത്തകരായ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും, വിചാരണ ഭയന്ന് ഇന്ത്യയിലേക്ക് കടക്കുകയും ചെയ്ത നൈജിൽ പോളിന് (47) ജയിൽ ശിക്ഷ. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനായ നൈജിലിനെ ഏഴ് വർഷവും ഒൻപത് മാസവും തടവിനാണ് ഗ്ലാസ്‌ഗോ ഹൈക്കോടതി ശിക്ഷിച്ചത്.

ജയിൽ ശിക്ഷയ്ക്ക് ശേഷം രണ്ട് വർഷക്കാലം ഇയാൾ കർശന നിരീക്ഷണത്തിലായിരിക്കും. കൂടാതെ, ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും (Sex Offenders Register) ഇയാളുടെ പേരുണ്ടാകും.

സംഭവം ഇങ്ങനെ: 2018 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സ്കോട്ട്‌ലൻഡിലെ ഹാമിൽട്ടണിലുള്ള കെയർ ഹോമിൽ വെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. സ്ഥാപനത്തിലെ മാനേജർ പദവി ദുരുപയോഗം ചെയ്ത് ഇയാൾ കീഴ്ജീവനക്കാരായ മൂന്ന് യുവതികളെയാണ് ചൂഷണം ചെയ്തത്. ഇതിൽ ഒരാളെ ബലാത്സംഗം ചെയ്യുകയും മറ്റ് രണ്ട് പേരെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

ഒളിവുജീവിതവും നാടുകടത്തലും: 2019-ൽ ഇയാൾക്കെതിരായ വിചാരണ ആരംഭിക്കാനിരിക്കെയാണ് നൈജിൽ പോൾ യുകെയിൽ നിന്നും വിമാനം കയറി ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് ആറ് വർഷത്തോളം നിയമത്തിന്റെ പിടിയിൽപ്പെടാതെ കേരളത്തിൽ ഉൾപ്പെടെ ഒളിവിൽ കഴിയുകയായിരുന്നു. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കഴിയുന്നതിനിടെയാണ് ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.

തുടർന്ന് ഡൽഹി കോടതിയുടെ അനുമതിയോടെ ഈ വർഷം ഒക്ടോബറിലാണ് ഇയാളെ യുകെയിലേക്ക് നാടുകടത്തിയത്. ഗ്ലാസ്‌ഗോ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരായ പ്രതി കുറ്റങ്ങൾ സമ്മതിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണം: കുറ്റസമ്മതം നടത്തിയെങ്കിലും, താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാനും ഇരകളെ പഴിചാരാനുമാണ് നൈജിൽ ശ്രമിച്ചതെന്ന് വിധി പ്രസ്താവിച്ച ലോർഡ് റെനൂച്ചി ചൂണ്ടിക്കാട്ടി. “നിങ്ങൾ ചെയ്തത് ആസൂത്രിതമായ കുറ്റകൃത്യമാണ്. ഇരകളായ സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ നിങ്ങൾ മുതലെടുത്തു. സമൂഹത്തിന്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നിങ്ങൾ ഒരു ഭീഷണിയാണ്,” എന്ന് വിധിന്യായത്തിൽ ജഡ്ജി രൂക്ഷമായി വിമർശിച്ചു.

error: Content is protected !!