Headline
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ 'Right to Be Forgotten' നിയമം.
ഐറിഷ് കാൻസർ അതിജീവിച്ചവർക്ക് മോർട്ട്ഗേജ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ ‘Right to Be Forgotten’ നിയമം.
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
അയർലൻഡിലെ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ കുടിയൊഴിപ്പിക്കലുകൾ 41% വർദ്ധിച്ചു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഇന്ന് പെട്രോൾ അടിക്കേണ്ട, നാളെ മുതൽ ഐറിഷ് സർക്കാർ ഇന്ധന നികുതി വെട്ടിക്കുക്കുന്നു
ഐഫോൺ ഉപയോക്താക്കൾക്ക് ഐറിഷ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്; ‘ഡാർക്ക്സ്വോർഡ്’ (Darksword) വൈറസ് വ്യാപകമാകുന്നു
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
ഡബ്ലിൻ മയക്കുമരുന്ന് സംഘത്തിന് ഗാർഡൈയുടെ കനത്ത പ്രഹരം; 2.75 മില്യൺ യൂറോയുടെ കൊക്കെയ്ൻ പിടികൂടി
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
AI അല്ല, മുൻഗണന മനുഷ്യർക്കാകണം; എച്ച്.എസ്.ഇ-യുടെ പുതിയ നയത്തിനെതിരെ ഐറിഷ് ആരോഗ്യ പ്രവർത്തകർ
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഐറിഷ് ഇമിഗ്രേഷൻ പോർട്ടൽ സുരക്ഷ; എല്ലാ ഉപയോക്താക്കൾക്കും Multi-Factor Authentication നിർബന്ധമാക്കും.
ഓസ്കർ 2026: ചരിത്രമെഴുതി ജെസ്സി ബക്ക്ലി; മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് താരം
അയർലൻഡിൽ മലയാളി യുവാവ് സാൻജോയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

യുകെയിൽ സഹപ്രവർത്തകരെ പീഡിപ്പിച്ച് മുങ്ങി; കൊച്ചിയിൽ ഇന്റർപോൾ പിടിയിലായ കെയർ ഹോം മാനേജർക്ക് 8 വർഷ തടവ്

ഗ്ലാസ്‌ഗോ: സ്കോട്ട്‌ലൻഡിലെ കെയർ ഹോം മാനേജരായിരിക്കെ സഹപ്രവർത്തകരായ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും, വിചാരണ ഭയന്ന് ഇന്ത്യയിലേക്ക് കടക്കുകയും ചെയ്ത നൈജിൽ പോളിന് (47) ജയിൽ ശിക്ഷ. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനായ നൈജിലിനെ ഏഴ് വർഷവും ഒൻപത് മാസവും തടവിനാണ് ഗ്ലാസ്‌ഗോ ഹൈക്കോടതി ശിക്ഷിച്ചത്.

ജയിൽ ശിക്ഷയ്ക്ക് ശേഷം രണ്ട് വർഷക്കാലം ഇയാൾ കർശന നിരീക്ഷണത്തിലായിരിക്കും. കൂടാതെ, ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും (Sex Offenders Register) ഇയാളുടെ പേരുണ്ടാകും.

Advertisements

സംഭവം ഇങ്ങനെ: 2018 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സ്കോട്ട്‌ലൻഡിലെ ഹാമിൽട്ടണിലുള്ള കെയർ ഹോമിൽ വെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. സ്ഥാപനത്തിലെ മാനേജർ പദവി ദുരുപയോഗം ചെയ്ത് ഇയാൾ കീഴ്ജീവനക്കാരായ മൂന്ന് യുവതികളെയാണ് ചൂഷണം ചെയ്തത്. ഇതിൽ ഒരാളെ ബലാത്സംഗം ചെയ്യുകയും മറ്റ് രണ്ട് പേരെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

ഒളിവുജീവിതവും നാടുകടത്തലും: 2019-ൽ ഇയാൾക്കെതിരായ വിചാരണ ആരംഭിക്കാനിരിക്കെയാണ് നൈജിൽ പോൾ യുകെയിൽ നിന്നും വിമാനം കയറി ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് ആറ് വർഷത്തോളം നിയമത്തിന്റെ പിടിയിൽപ്പെടാതെ കേരളത്തിൽ ഉൾപ്പെടെ ഒളിവിൽ കഴിയുകയായിരുന്നു. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കഴിയുന്നതിനിടെയാണ് ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.

തുടർന്ന് ഡൽഹി കോടതിയുടെ അനുമതിയോടെ ഈ വർഷം ഒക്ടോബറിലാണ് ഇയാളെ യുകെയിലേക്ക് നാടുകടത്തിയത്. ഗ്ലാസ്‌ഗോ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരായ പ്രതി കുറ്റങ്ങൾ സമ്മതിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണം: കുറ്റസമ്മതം നടത്തിയെങ്കിലും, താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാനും ഇരകളെ പഴിചാരാനുമാണ് നൈജിൽ ശ്രമിച്ചതെന്ന് വിധി പ്രസ്താവിച്ച ലോർഡ് റെനൂച്ചി ചൂണ്ടിക്കാട്ടി. “നിങ്ങൾ ചെയ്തത് ആസൂത്രിതമായ കുറ്റകൃത്യമാണ്. ഇരകളായ സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ നിങ്ങൾ മുതലെടുത്തു. സമൂഹത്തിന്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നിങ്ങൾ ഒരു ഭീഷണിയാണ്,” എന്ന് വിധിന്യായത്തിൽ ജഡ്ജി രൂക്ഷമായി വിമർശിച്ചു.

error: Content is protected !!